Friday, June 13, 2025

ad

Homeകവര്‍സ്റ്റോറിമനുഷ്യ–വന്യജീവി സംഘർഷം കാരണങ്ങളും പരിഹാരങ്ങളും

മനുഷ്യ–വന്യജീവി സംഘർഷം കാരണങ്ങളും പരിഹാരങ്ങളും

മുഹമ്മദ് അൻവർ വൈ

നിലവിൽ കേരള­ത്തിൽ മുഖ്യധാരാ മാധ്യമ­ങ്ങ­ളിലും സാമൂഹ്യ മാധ്യമ­ങ്ങ­ളിലും ഏറെ ചർച്ച ചെയ്യപ്പെ­ടുന്ന ഒരു വിഷയ­മാണ് മനുഷ്യ-വന്യമൃഗ സംഘർ­ഷങ്ങൾ. കേരള­ത്തിൽ മാത്രമല്ല, ലോകമെ­മ്പാടും മനുഷ്യ­രാ­ശി­യോളം പഴക്ക­മുള്ള ഒരു സാമൂഹിക പ്രശ്നമാണ് മനുഷ്യ-വന്യമൃഗ സംഘർഷം. എന്നാൽ കുറച്ച് നാളായി കേരള­ത്തിൽ മനുഷ്യ-വന്യമൃഗ സംഘർഷം ഒരു സാമൂഹി­ക­പ്രശ്നം എന്നതി­ലു­പരി അതിവൈ­കാ­രി­ക­മായി ചർച്ച ചെയ്യപ്പെ­ടുന്ന പ്രവണത കണ്ടുവരുന്നു.

ഇന്ത്യാ മഹാരാ­ജ്യത്തെ ജനസംഖ്യ ദിനംപ്രതി കൂടിക്കൂടി വരുന്ന കണക്കാണ് നമുക്ക് മുന്നിലുള്ളത്. ലോക ഭൂവിസ്തൃ­തി­യുടെ 2.4% മാത്രമേ നമ്മുടെ രാജ്യത്തിന് വലുപ്പ­മുള്ളൂ എങ്കിലും ലോക ജനസം­ഖ്യ­യുടെ 18% ആണ് ഇന്ത്യ പേറിയി­രി­ക്കുന്നത്. ഇപ്രകാ­ര­മുള്ള ജനസാ­ന്ദ്രത വന്യജീ­വി­ക­ളുടെ ആവാസ വ്യവസ്ഥയ്ക്ക് പലത­ര­ത്തി­ലുള്ള ആഘാത­ങ്ങ­ളാണ് സൃഷ്ടിക്കുന്നത്. മുൻകാ­ല­ങ്ങ­ളിൽ മനുഷ്യനും വന്യമൃ­ഗ­ങ്ങളും തമ്മിൽ ഇടപെ­ട­ലു­കൾ ഉണ്ടായി­രു­ന്നെ­ങ്കിലും ഇരുകൂ­ട്ടരും സഹവർ­ത്തി­ത്വ­ത്തോ­ടെ­യാണ് കഴിഞ്ഞി­രുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിൽ നെഗറ്റീവ് ഇടപെ­ടൽ ഉണ്ടാകു­ന്ന­താണ് മനുഷ്യ-വന്യമൃഗ സംഘർഷം. ഇതിന്റെ അനന്തര ഫലങ്ങൾ മനുഷ്യ­രിലും വന്യജീ­വി­ക­ളിലും വിഘാത­ങ്ങൾ സൃഷ്ടിക്കാറുണ്ട്.

വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കടന്നു വരുന്നതും സംഘർഷത്തിന് ഹേതുവായി പറയുന്നതും വിവിധ കാരണങ്ങളാണ്. വന്യമൃഗ ഇടനാഴികളുടേയും വനമേഖലയുടേയും ശിഥിലീകരണം, കാലാവസ്ഥാ വ്യതിയാനം, മാലിന്യ നിക്ഷേപം, കാട്ടുതീ, വനമേ
ഖലകളിലെ അശാസ്ത്രീയമായ ടൂറിസം പ്രവർത്തന
ങ്ങൾ / റോഡ് നിർമ്മാണം തുടങ്ങിയവ, ജനസാന്ദ്രത, വനമേഖലയിലെ ജലത്തിന്റേയും ആഹാരത്തിന്റേയും ലഭ്യതക്കുറവ്, തെറ്റായ ഭൂവിനിയോഗം, വനമേഖല
യോട് ചേർന്നു കിടക്കുന്ന ഭൂപ്രദേശത്തെ കൃഷിരീതി, ഭൂപ്രദേശത്തിന്റെ കിടപ്പ്, കളകളുടെ ആധിക്യം, വന്യമൃഗങ്ങളെ ആകർഷിക്കാൻ ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നത്, വനമേഖലയോട് ചേർന്നു പ്രവർത്തിക്കുന്ന അനധികൃത ഫാമുകൾ, പരിപാലിക്കാത്ത തോട്ടങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാലാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കടന്നുവരുന്നത്. ഇപ്രകാരം ശാസ്ത്രീയമായി വിവിധ കാരണങ്ങളുണ്ടെങ്കിലും മനുഷ്യ­രെ­പ്പോലെ തന്നെ വന്യ മൃഗങ്ങളും സുരക്ഷി­ത­ത്വവും സുഭിക്ഷ­തയും ലഭ്യമാ­കുന്ന പ്രദേശ­ങ്ങ­ളിൽ അതിജീ­വ­ന­ത്തി­നായി തെരഞ്ഞെ­ടു­ക്കാ­റു­ള്ളത് സ്വാഭാവി­കമാണ്. അതുകൊണ്ടു തന്നെ വരൾ­ച്ചയും ഭക്ഷണ ദൗർല­ഭ്യവും സംരക്ഷണക്കുറവും നേരി
ുന്ന അവസ­ര­ങ്ങ­ളിൽ കർണ്ണാടക, തമിഴ്­നാട് വനപ്ര­ദേ­ശ­ങ്ങ­ളിൽ നിന്നും സസ്യഭു­ക്കു­കളും മാംസഭു­ക്കു­ക­ളു­മാ­യി­ട്ടുള്ള മൃഗങ്ങൾ കൂട്ട
മായി നമ്മുടെ കാടുക­ളി­ലേക്ക് ദേശാടനം ചെയ്ത് വരാറു­ള്ളത് പതിവാണ്. ഈ പ്രവണത സം
സ്ഥാന വനമേ­ഖ­ലയിൽ, പ്രത്യേകിച്ച് വേനൽ­ക്കാലത്ത്, വന്യമൃ­ഗ­ങ്ങ­ളുടെ എണ്ണത്തിലും സാന്ദ്രത­യിലും പ്രാദേ
ശികമായ വർദ്ധ­ന­വു­ണ്ടാക്കുന്നു.

ഒന്നോ രണ്ടോ ദശാബ്ദ­ക്കാലം മുമ്പു വരെ വന്യജീ­വി­കൾ സ്വൈ
ര്യമായി വിരഹി­ച്ചി­രുന്ന തുടർ­ച്ച­യായ വനപ്ര­ദേ­ശ­ങ്ങൾ­ക്കി­ട­യിലെ വന്യമൃഗ ഇടനാ­ഴി­കൾ ശിഥില­മായതുമൂലം വന്യജീ­വി­കൾ ജനവാ­സ­മേ­ഖ­ല­യി­ലേക്ക് എത്തിപ്പെ­ടു­ന്ന­തിനും സംഘ
ർ­ഷാ­വസ്ഥ സൃഷ്ടിക്കു­ന്ന­തി­നു­മുള്ള സാധ്യത വർദ്ധി­പ്പി­ച്ചിട്ടുണ്ട്. സ്വൈ
രവിഹാരം തടസ്സപ്പെടുത്തുന്ന രീതി
യിൽ മനുഷ്യ­രിൽ നിന്നും ആവർ­ത്തി­ച്ചു­ണ്ടാ­കുന്ന ദുരനു­ഭ­വ­ങ്ങളും വന്യജീവികളോടുള്ള ആക്രമണ
ങ്ങളും വന്യജീ­വി­കളുടെ ആക്രമണ സ്വഭാവത്തെ സാരമായി ബാധി
ക്കാറുണ്ട്. ഇക്കാരണങ്ങളാലാണ് വയനാട്,നിലമ്പൂർ, മൂന്നാർ തുട
ങ്ങിയ പ്രദേശങ്ങളിൽ വന്യജീവി
കളുടെ ദേശാടനക്കാലത്ത് വന്യ
ജീവി സംഘർഷങ്ങൾ കൂടുത
ലായുണ്ടാകുന്നതും, എന്നാൽ താര
തമ്യേനേ വന്യജീവി സാന്ദ്രത കൂടുത
ലുള്ള പറമ്പിക്കുളം, തേക്കടി മുതലായ മേഖലകളിൽ ഇത്തരം സംഘർഷ
ങ്ങൾ അധികം ഉണ്ടാകാത്തതും.

വന്യമൃഗങ്ങൾ
കേരളത്തിൽ അനവധി ഇനങ്ങളിൽപ്പെട്ട വന്യമൃഗങ്ങളുണ്ടെങ്കിലും മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾക്ക് പ്രധാന കാരണമാകുന്നത് ആന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, കുരങ്ങുകൾ, പുള്ളിപ്പുലി, മ്ലാവ് എന്നീ സസ്തനികളും ഉരഗവർഗ്ഗത്തിൽപ്പെട്ട പാമ്പുകളുമാണ്. വന്യജീവി സംഘർഷങ്ങളിൽ സംഭവിച്ച മനുഷ്യ ജീവഹാനിയുടെ കണക്കുകൾ പരിശോധിച്ചാൽ ബഹുഭൂരിപക്ഷം മരണങ്ങളും വനത്തിൽ നിന്നും വിദൂര പ്രദേശങ്ങളിലും ജനവാസ മേഖലകളിലും വച്ച് പാമ്പുകടിയേറ്റ് സംഭവിച്ചതാണെന്ന് കാണാവുന്നതാണ്. മറ്റ് മൃഗങ്ങൾ ഓരോന്നും എങ്ങനെ, എന്തുകൊണ്ട് മനുഷ്യ-വന്യമൃഗ സംഘർഷത്തിന് കാരണമാകുന്നു എന്നത് വെവ്വേറ വിശകലനം ചെയ്യുന്നതായിരിക്കും അതിനുള്ള പരിഹാരം ചർച്ച ചെയ്യുന്നതിനുള്ള ക്രിയാത്മകരീതി. എങ്കിലും വിസ്താരഭയത്താൽ വളരെ സംക്ഷിപ്തമായ ഒരു വിവരണത്തിനു മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ.

ആന
കാട്ടാന­കൾ­മൂലം മനുഷ്യ­ജീ­വനും കൃഷിദേ­ഹ­ണ്ഡ­ങ്ങൾക്കും നാശന­ഷ്ട­ങ്ങൾ ഉണ്ടാകാറുണ്ട്. വനാതി
ർത്തി പ്രദേശ­ങ്ങ­ളി­ലാണ് കാട്ടാന­ക­ളി­റങ്ങി അപക­ട­ങ്ങ­ളു­ണ്ടാ­കുന്നത്. ആനക­ളുടെ പരമ്പ­രാ­ഗത സഞ്ചാര­മാർ­ഗ്ഗ­ത്തി­ലു­ണ്ടായ തടസ്സങ്ങൾ, വനമേ­ഖ­ല­ക­ളി­ലേ­ക്കുള്ള കുടിയേറ്റം, കാലാവസ്ഥാവ്യതി
യാനം, വനമേ­ഖ­ല­യിലെ ജല
ദൗർലഭ്യം, അധിനി­വേശ സസ്യങ്ങ­ളുടെ വ്യാപനം എന്നിവ കൂടാതെ ആനകളെ ജനവാ­സ­മേ­ഖ­ല­യി­ലേക്ക് ആകർ­ഷി­ക്കുന്ന കൃഷിരീതി മുതലാ­യ­വ­മൂലം കാട്ടാന­കൾ ജനവാ­സ­മേ­ഖ­ല­ക­ളിൽ എത്തിച്ചേ­രാറുണ്ട്. ജനവാ­സ­മേ­ഖ­ല­യോടു ചേർന്നുള്ള വനാതിർ­ത്തി­യിൽ സൗരോർ­ജ്ജ­വേ­ലികൾ, ആനക്കി­ട­ങ്ങു­കൾ മുതലാ­യവ നിർമ്മിച്ച് കാട്ടാന­കൾ ജനവാ­സ­മേ­ഖ­ല­ക­ളി­ലേക്ക് ഇറങ്ങു­ന്നത് തടയാ­നുള്ള ശ്രമങ്ങൾ നടത്തി­വരുന്നു. കാടിറ­ങ്ങുന്ന കാട്ടാന­കളെ വിവിധ മാർഗ്ഗ­ങ്ങ­ളു­പ­യോ­ഗിച്ച് തിരികേ കാട്ടി
ലേക്ക് തുരത്തു­ന്ന­തിന് RRT കൾ ഉൾപ്പെടെ വിവിധ സംവിധാ­ന­ങ്ങളും നിലവിലുണ്ട്.

പുലി / കടുവ
ഇവമൂലം കൃഷിനാശം ഉണ്ടാകാ­റി­ല്ലെ­ങ്കിലും കന്നുകാ­ലി­കൾ ഉൾപ്പെ­ടെ­യുള്ള വളർ­ത്തു­മൃ­ഗ­ങ്ങൾക്ക് അപകടം ഉണ്ടാകുന്നുണ്ട്. അപൂർ­വ്വ­മായി മനുഷ്യരും ഇവയുടെ മുന്നിൽ­പ്പെട്ട് അപക­ട­ത്തിൽ­പ്പെടുന്നു. കന്നുകാ­ലി­കളെ മേയുവാ­നായി വനത്തി­ലേക്ക് കയറ്റി­വി­ടു­ന്ന­താണ് പലപ്പോഴും അപക­ട­ത്തിന് കാരണ­മാ­കുന്നത്. കേരള­വു­മായി വനാ
തിർത്തി പങ്കിടുന്ന അയൽ സംസ്ഥാന­ങ്ങ­ളിൽ വേനൽ കാഠിന്യം ഏറുമ്പോ­ഴാണ് കേരള­ത്തിൽ കടുവ, പുലി എന്നിവ­യുടെ സാന്നിദ്ധ്യം മനുഷ്യ­വാ­സ­മേ­ഖ­ല­യിൽ കൂടുത­ലായും കണ്ടുവ­രുന്നത്.

കാട്ടുപോത്ത്, മ്ലാവ്
കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ സസ്യഭു­ക്കു­ക­ളുടെ സാന്നിദ്ധ്യം വനാതിർ­ത്തി­യോടു ചേർന്നുള്ള മനുഷ്യ­വാ­സ­മേ­ഖ­ല­യിൽ കണ്ടുവ­രുന്നുണ്ട്. ഇവ മൂലം മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും അപക­ട­മു­ണ്ടാ­കുന്ന സംഭവ­ങ്ങൾ വളരെ വിരളമാണ്. എന്നാൽ ഈ മൃഗങ്ങൾ കാരണം കൃഷിനാശം ചെറിയ­തോ­തിൽ ഉണ്ടാകുന്നുണ്ട്.

കാട്ടുപന്നി
ജനവാ­സ­മേ­ഖ­ല­ക­ളിൽ കാട്ടുപ­ന്നി­മൂ­ല­മുള്ള അപക­ട­ങ്ങൾ കൂടുത­ലായി അനുഭ­വ­പ്പെ­ടുന്നുണ്ട്. വനാ
തിർ­ത്തി­കൾക്കും വളരെ അകലെ നഗര­പ്ര­ദേ­ശ­ങ്ങ­ളിൽ­പ്പോലും കാട്ടുപ­ന്നി­ക­ളുടെ സാന്നിദ്ധ്യമുണ്ട്. പൊതു
വി­ട­ങ്ങ­ളിലെ മാലിന്യം, പരിച­രി­ക്ക­പ്പെ­ടാത്ത കൃഷിഭൂ­മികളും പറമ്പു
കളും, ഇരപി­ടി­യൻ മൃഗങ്ങ­ളുടെ അഭാവം തുടങ്ങി­യവ ഇവയുടെ ക്രമാതീ­ത­മായ എണ്ണപ്പെ­രു­പ്പ­ത്തിന് കാരണ­മായി കാണുന്നത്. റോഡുക­ളിൽ കാട്ടുപന്നി കുറുകേ­ച്ചാ­ടി­യു­ണ്ടാ­കുന്ന വാഹനാ­പ­ക­ട­ങ്ങ­ളിൽ ജനങ്ങൾക്ക് പരിക്കും ജീവഹാ­നിയും സംഭവി­ക്കുന്നുണ്ട്. കൂടാതെ മറ്റു വന്യജീ­വി­കളെ അപേക്ഷിച്ച് വനമേ­ഖ­ല­ക­ളിൽ നിന്നും വിദൂര സ്ഥലങ്ങ­ളിൽ­പ്പോലും കൃഷിനാശം ഇവകാ­രണം സംഭവി­ക്കുന്നുണ്ട്.

കാട്ടുപ­ന്നി­ക­ളിൽ നിന്നും ജനങ്ങ­ളുടെ ജീവനും സ്വത്തിനും സംര
ക്ഷണം നൽകാൻ അപക­ട­കാ­രി­ക­ളായ കാട്ടുപ­ന്നി­കളെ ഉപാധി­ക­ളോടെ കൊന്നു ഇല്ലായ്മ ചെയ്യുവാൻ പഞ്ചായ­ത്തു­കൾക്ക് അധികാരം നൽകി­യി­ട്ടു­ള്ളതാണ്.

കുരങ്ങുകൾ
പൊതുവേ വന്യജീ­വി­കളെ ജനവാ­സ­മേ­ഖ­ല­ക­ളിലേക്ക് ഇറങ്ങു­ന്ന­തും തടയു­ന്ന­തി­നായി നിർമ്മി­ക്കുന്ന ഒരുവിധ പ്രതിരോധ നിർമ്മി­തി­കൾ­കൊണ്ടും നിയന്ത്രി­ക്കാൻ കഴിയാത്ത വിഭാഗ­മാണ് കുരങ്ങുകൾ. സൗ
രോർ­ജ്ജ­വേ­ലിയും ആനക്കി­ടങ്ങും മതിലു­മൊക്കെ ചാടിക്ക­ടന്ന് ഇവ ജനവാ­സ­മേ­ഖ­ല­ക­ളി­ലെത്തി കൃ
ഷിനാ­ശവും ശല്യങ്ങ­ളു­മു­ണ്ടാക്കു
ന്നു. നാടൻ കുരങ്ങു­കൾ പൊതുവേ ഉൾവ­ന­ങ്ങ­ളേ­ക്കാൾ ജനവാ­സ­മേ­ഖ­ല­കൾ കൂടുത­ലായി ഇഷ്ടപ്പെ
ടുന്നു. ചന്തക്കു­ര­ങ്ങുകൾ, അമ്പല­ക്കു­ര­ങ്ങു­കൾ എന്നിങ്ങനെ വിവിധ സംഘങ്ങ­ളായി ഇവ ജനവാ­സ­മേ­ഖ­ല­ക­ളിൽ കാണപ്പെടുന്നു. പൊ
തുവേ മനുഷ്യന് പരുക്കോ അപക­ട­ങ്ങളോ ഇവ ഉണ്ടാക്കാ­റി­ല്ലെ­ങ്കിലും കൃഷിനാശം ഉൾപ്പെടെ പലത­ര­ത്തി­ലുള്ള ബുദ്ധിമു­ട്ടു­കൾക്ക് ഇവ കാരണ­മാ­കു­ന്നുണ്ട്. ജനവാ­സ­മേ­ഖ­ല­ക­ളിൽ ഇവയുടെ സാന്നിദ്ധ്യവും എണ്ണപ്പെ­രു­പ്പവും നിയന്ത്രി­ക്കാ­നായി വനം വകുപ്പ് വിശദ­മായ പദ്ധതി തയ്യാറാ­ക്കി­വരുന്നു.

വനം വകുപ്പ് കാലാകാ­ല­മായി വിവിധ മനുഷ്യ-വന്യമൃഗ സംഘർഷ പ്രതിരോധ പ്രവർ­ത്ത­ന­ങ്ങൾ നടപ്പി­ലാ­ക്കി­വ­രുന്നുണ്ട്. എന്നാൽ ഈ പ്ര
ശ്നത്തിന് ശാശ്വത പരിഹാ­ര­മാർഗ്ഗം നന്നേ കുറവാണ്. നിലവിൽ വനംവ­കുപ്പ് സംഘർഷ ലഘൂക­ര­ണ­ത്തി­നായി ദീർഘ­കാല പ്രവർ­ത്തി­കളും ഹ്രസ്വകാല പ്രവർ­ത്തി­കളും ചെയ്തുവ­രുന്നുണ്ട്. ഇവയിൽ പ്രധാന­പ്പെട്ട പ്രവർ­ത്തി­കൾ ഏതൊക്കെ­യാ­ണെന്ന് നോക്കാം.

• കേരള­ത്തിലെ വന്യജീവി സംഘർ­ഷം ബന്ധപ്പെട്ട മറ്റ് വകുപ്പു­ക­ളുടെ സഹക­ര­ണ­ത്തോ­ടു­കൂടി കൈകാര്യം ചെയ്യുക എന്നത് ലക്ഷ്യമിട്ട് വന്യജീവി സംഘർ­ഷത്തെ 2024 മാർച്ച് 7 നു സർക്കാർ “സംസ്ഥാന സവിശേഷ ദുരന്ത
മായി” പ്രഖ്യാപി­ക്കു­ക­യുണ്ടായി.

• സംസ്ഥാനാ­തിർത്തി കടന്നെ
ത്തി സംഘർഷമുണ്ടാക്കുന്ന വന്യജീവികളെ നിരീക്ഷിച്ച് പരസ്പരം വിവരങ്ങൾ കൈമാറുക, മനുഷ്യ-വന്യമൃഗ സംഘർഷ സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക, കേരളം, തമിഴ്‍നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ ചേർന്ന് അന്തർ സംസ്ഥാനകോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.

• ഏതെങ്കിലും മേഖലയിൽ വന്യമൃഗത്തിന്റെ സാന്നിദ്ധ്യം ശ്ര
്ധയിൽപ്പെട്ടാൽതദ്ദേശവാസികളെ ജാഗരൂകരാക്കുന്നതിലേക്കായി ഏർളി വാർണിംഗ് സിസ്റ്റം, എസ്
എംഎസ് അലർട്ട് സിസ്റ്റം, തുടങ്ങിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ക്യാമറാ ട്രാപ്പുകൾ, റിയൽ ടൈം മോണിറ്റ­റിംഗ് സിസ്റ്റം, വൈൽഡ് വാച്ച് മൊബൈൽ ആപ്ലിക്കേൻ, ജനവാ­സ­മേ­ഖ­ല­യി­ലേക്ക് പ്രവേശി­ക്കുന്ന കാട്ടാന­കളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാട്ടിലേക്ക് തിരികെ വിടുന്ന­തിന് ആധുനിക അനി
ഡേർസ് അലാറം സിസ്റ്റം തുടങ്ങി
യവ മനുഷ്യ-വന്യമൃഗ സംഘർ
ഷം ലഘൂക­രി­ക്കു­ന്ന­തിന് ഉപയോ­ഗ­പ്പെ­ടു­ത്തി­വരുന്നു.

• വന്യമൃ­ഗ­ങ്ങൾ ജനവാ­സ­മേ­ഖ­ല­ക­ളി­ലേക്ക് ആകർ­ഷി­ക്ക­പ്പെ­ടു­ന്നത് ഒഴിവാ­ക്കു­ന്ന­തിനും അവയ്ക്ക് ആവശ്യ
മായ ജല-ഭക്ഷണ ലഭ്യത വനത്തി­നു­ള്ളിൽ തന്നെ സജ്ജീക­രി­ക്കു­ന്ന­തി­നു­മായി “മിഷൻ ഫുഡ്, ഫോഡർ & വാട്ടർ” പദ്ധതി നടപ്പിലാക്കി വരുന്നു.

• “മിഷൻ സോളാർ ഫെൻസിംഗ് 2024” ലൂടെ നിലവിൽ നിർമ്മി­ച്ചി­രുന്ന സോളാർ ഫെൻസിം­ഗു­കൾ പ്രവർ­ത്ത­ന­ക്ഷ­മ­മാ­ക്കു­ന്ന­തി­ലേ­ക്കായി ഒരു കർമ്മ പദ്ധതി നടപ്പി­ലാ­ക്കു­ക­യു
ണ്ടായി. ഈ പദ്ധതി പ്രകാരം 2024-–25 വർഷ­ത്തിൽ 848 കി.മീ. സോളാർ ഫെൻസിംഗ് അറ്റകു­റ്റ­പ്പ­ണി­കൾ ചെയ്ത് പ്രവർ­ത്ത­ന­യോ­ഗ്യമാക്കി.

• സന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണം പദ്ധതി പ്രകാരം 818 അർഹതപ്പെട്ട കുടുംബ
ങ്ങൾക്ക് പാക്കേജ് പ്രകാരമുള്ള തുക നൽകി മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിലേക്കായി വനാന്തരങ്ങളി
ൽ നിന്ന് മാറിതാമസിക്കുവാനുള്ള സാഹചര്യം ഒരുക്കുകയുണ്ടായി.

• ജനവാസ മേഖലയോടു ചേർന്നുള്ള വനപ്രദേശങ്ങളിൽ അടിക്കാടുകൾ വെട്ടിമാറ്റി (വിസ്ത ക്ലിയറൻസ്) സഞ്ചാരപാത വ്യക്തമാക്കുന്നു.

• സ്വകാര്യ റിസോർ­ട്ടു­ക­ളിൽ വന്യമൃ­ഗ­ങ്ങളെ ആകർ­ഷി­ക്കുന്ന പ്രവണത ഇല്ലാതാ­ക്കു­ന്ന­തി­നു­ള്ള­ ബോധവൽ­ക്ക­രണം നടത്തിവരുന്നുണ്ട്.

• സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർ­ഷ­ങ്ങൾ ജാഗ്രത­യോടെ നിരീക്ഷി­ക്കു­ന്ന­തിനും നിവാരണ പ്രവർ­ത്ത­ന­ങ്ങൾ ഫലപ്ര­ദ­മായി തത്സമയം ഏകോപി­പ്പി­ക്കു­ന്ന­തി­നു­മായി ഡിവിഷൻ തലത്തിൽ 36 കൺട്രോൾ റൂമുകളും (Divisional Forest Emergency Operation Centre – DFEOC), വനം വകുപ്പ് ആസ്ഥാനത്ത് സംസ്ഥാനതല കൺട്രോൾ റൂമും (State Forest Emergency Operation Centre – SFEOC) 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു.

• വന്യജീവി സംഘർഷ നിവാര­ണ­ത്തി­നായി 280 ജനജാഗ്രതാ സമിതി
കൾ രൂപീകരിക്കുകയും സംസ്ഥാന­ത്തു­ട­നീളം 28 RRT കളെ വിന്യസി­ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അറുപതിൽപ്പരം പ്രൈമറി റെസ്പോൺസ് ടീമുകളും പ്രവർത്തിച്ചുവരുന്നു. മനുഷ്യ-വന്യ
ജീവി സംഘർഷ സാദ്ധ്യത
യുളള പ്രദേശ­ങ്ങൾ കേന്ദ്രീക­രിച്ച് സ്റ്റാഫുകൾ നിരന്തര പെട്രോളിംഗും, രാത്രികാല പരിശോ­ധ­നയും ശ
ക്തമാ­ക്കിയിട്ടുണ്ട്.

• ജനവാ­സ­മേ­ഖ­ല­ക­ളിൽ മനുഷ്യ­ജീ­വനും സ്വത്തിനും അപക­ട­മു­ണ്ടാ­ക്കുന്ന കാട്ടുപ­ന്നി­കളെ ഉപാധി­ക­ളോടെ കൊന്ന്- ഇല്ലായ്മ ചെയ്യുന്ന ഉത്തരവ് നൽകു­ന്ന­തി­നു­ളള അധി
കാരം തദ്ദേശ സ്വയംഭ­രണ സ്ഥാപന­ങ്ങ­ളുടെ അദ്ധ്യക്ഷ­ന്മാരെ ഓണററി വൈൽഡ്­ലൈഫ് വാർഡ­ന്മാരായും സെക്രട്ട­റി­മാരെ അധികാ­ര­പ്പെട്ട ഓഫീസ­ർമാരായും ചുമത­ല­പ്പെ­ടു­ത്തി­യിട്ടുണ്ട്. ജനവാസമേഖല­ക­ളിൽ മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാട്ടുപ­ന്നി­കളെ ഉപാധി­ക­ളോടെ കൊന്ന്- ഇല്ലായ്മ ചെയ്യുന്ന­തിന് ഡിവിഷൻ, സർക്കിൾ തലങ്ങ­ളിൽ അംഗീകൃത ഷൂട്ടർ­മാ­രുടെ പാനൽ തയ്യാറാ­ക്കി­യിട്ടുണ്ട്.

• പാമ്പുകൾ മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് “സർപ്പ” എന്ന മൊബൈൽ ആപ്ലിക്കേഷനും സർപ്പയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി ഉടനടി സ്ഥലത്തെത്തി അപകടസാദ്ധ്യത ഒഴിവാക്കുന്നതിന് പരിശീലനം ലഭിച്ച സന്നദ്ധ സേവകരുടെ സംഘവും നിലവിലുണ്ട്. ഈ പ്രോഗ്രാം പ്രകാരം 2024ൽ 16,453 പാമ്പുകളെ റസ്ക്യൂ ചെയ്തിട്ടുള്ളതാകുന്നു.

• ഇതോടൊപ്പം തന്നെ വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്കും, പരിക്ക്, കൃഷിനാശം തുടങ്ങിയ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി വരുന്നുണ്ട്.

സർപ്പ
പാമ്പുകളെ പൊതുവെ മനുഷ്യന് ഭയമാണ്. മനുഷ്യവാസം ഉള്ളതും ഇല്ലാത്തതുമായ എല്ലാതരം ആവാ
സ­വ്യ­വ­സ്ഥ­ക­ളിലും വിവധയിനം പാമ്പുകൾ കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 340-ല്‍പ്പരം പാമ്പിന­ങ്ങളുണ്ട്, കേരള­ത്തിൽ 130-ല്‍പ്പരവും. ഇവയിൽ ബഹുഭൂ­രി­പ­ക്ഷവും വിഷമി­ല്ലാ­ത്ത­വയാണ്. കേരള­ത്തിലെ പാമ്പുക­ളിൽ പത്തോളം ഇനങ്ങള്‍ മാത്രമാണ് മനുഷ്യന് അപകടകരമാകാവുന്ന വിഷമു
ള്ളവ. ഇന്ത്യയില്‍ പാമ്പുക­ടി­യേ­റ്റുള്ള മരണ­ങ്ങൾക്ക് പ്രധാന­മായും നാലിനം പാമ്പുക­ളാണ് -കാരണം. മൂര്‍ഖൻ (Spectacled Cobra), ശംഖുവ­ര­യൻ അഥവാ വെള്ളിക്കെ­ട്ടൻ (Common Krait), അണലി അഥവാ ചേനത്ത­ണ്ടൻ (Russell’s Viper), ചുരുട്ട­മ­ണ്ഡലി (Saw Scaled Viper) എന്നിവയാണവ. ഇവ “ബിഗ്ഫോര്‍” എന്നറി­യ­പ്പെടുന്നു.

പാമ്പുകളും മനുഷ്യ­രു­മാ­യുള്ള സംഘര്‍ഷ­ങ്ങൾക്ക് മനുഷ്യ­രാ­ശി­യുടെ ചരിത്ര­ത്തോളം തന്നെ പഴക്കമുണ്ട്. പാമ്പുക­ളുടെ സാന്നി
ദ്ധ്യം മൂലം മനുഷ്യ­നു­ണ്ടാ­കുന്ന അപക­ട­ങ്ങള്‍ ഒഴിവാ­ക്കു­ന്നതിനും, മനുഷ്യന്‍ മൂലം പാമ്പുക­ള്‍ക്കു­ണ്ടാ­കുന്ന ജീവഹാനി ഒഴിവാക്കി അവയ്ക്ക് പരമാ­വധി സംരക്ഷണം ഉറപ്പ് വരുത്തു­ന്ന­തി­നു­മായി കേരള സര്‍ക്കാർ വനം-വന്യജീവി വകുപ്പ് മുഖാന്തിരം അഞ്ച് വർഷങ്ങ
ൾക്ക് മുമ്പ് ശ്രമങ്ങൾ ആരംഭിച്ചു. ജനവാസ മേഖല­ക­ളില്‍ അപക­ട­ക­ര­മായി കാണപ്പെ­ടുന്ന പാമ്പുകളെ സുരക്ഷി­ത­മായി പിടികൂ­ടു­ന്ന­തിനും അവയ്ക്ക് അനുയോ­ജ്യ­മായ ആവാസ­വ്യ­വ­സ്ഥ­യില്‍ വിട്ടയ­യ്ക്കു­ന്ന­തിനും പാലിക്കേണ്ട മാര്‍ഗ്ഗനി­ര്‍ദ്ദേ­ശ­ങ്ങൾ അംഗീക­രിച്ച് 2020 ഓഗസ്റ്റ് മാസം മുതൽ രക്ഷാപ്ര­വ­ര്‍ത്ത­ന­ങ്ങൾ ഏകോ
പി­പ്പി­ക്കു­ന്ന­തി­നായി “സര്‍പ്പ’ എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേ­ഷൻ ലോഞ്ച് ചെയ്തായി­രുന്നു പദ്ധതി
ക്ക് തുടക്ക­മിട്ടത്. Snake Awa
reness, Rescue and Protection App എന്നതിന്റെ ചുരുക്കെ­ഴു­ത്തായ SARPA എന്ന മൊബൈൽ ആപ്പിന്റെ പേര് തന്നെയാണ് പദ്ധതിക്കും നൽകി­യി­രി­ക്കുന്നത്. കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസും, അതിനു പിന്നാലെ അശാസ്ത്രീ­യ­മായ രീതി
യിൽ പാമ്പുപി­ടിത്തം നടത്തിയ സക്കീർ ഹുസൈൻ എന്ന പാമ്പുപി­ടു­ത്ത­ക്കാ­രൻ പാമ്പുക­ടി­യേറ്റ് മരണ­പ്പെ­ട്ടതും ഈ പദ്ധതി ദ്രുതഗ­തി­യിൽ നടപ്പി­ലാ­ക്കു­ന്ന­തിന് കാരണമായി. ഇത്തരം ഒരു ഉദ്യമ­ത്തിന് രാജ്യത്ത് തുടക്കം കുറിച്ച സംസ്ഥാന­മാണ് കേരളം.

ജനങ്ങ­ളുടെ സുരക്ഷയും അതോ
ടൊപ്പം പാമ്പുക­ളുടെ സംരക്ഷ­ണവും ഉറപ്പു­വ­രു­ത്തു­ന്ന­തി­നായി ഒരു മൊബൈൻ ആപ്ലിക്കേ­ഷൻ വികസി­പ്പിച്ച് പൂര്‍ണ്ണസ­ജ്ജ­മായി പ്രവര്‍ത്ത­ന­ക്ഷ­മ­മാ­ക്കുക എന്ന അഭിമാ­ന­ക­ര­മായ നേട്ടമാണ് സംസ്ഥാന സര്‍ക്കാർ കേരള വനം വകുപ്പ് മുഖേന കൈവരിച്ചത്. സര്‍പ്പയുടെ സേവന­ങ്ങള്‍ നാല് വര്‍ഷങ്ങൾ പൂർത്തി­യാ­ക്കു­മ്പോൾ അമ്പതി­നാ­യി­ര­ത്തിൽ­പ്പരം പാ
മ്പുകളെ സുരക്ഷി­ത­മായി പിടികൂടി അനുയോജ്യ സ്ഥലങ്ങ­ളില്‍ സ്വതന്ത്ര­മാ­ക്കാ­നാ­യതും പാമ്പുകൾ മൂലമു­ളള അപക­ട­ങ്ങൾ ഗണ്യമായി കുറയ്ക്കാ­നാ­യതും ഈ മേഖലയിൽ കൈ
വരിച്ച വലിയ നേട്ടമാണ്.

പാമ്പുകളെ പിടികൂടുന്നതിനായി പരമ്പരാഗതമായി പിന്തുടർന്നു പോന്നിരുന്ന രീതികൾ അശാസ്ത്രീയവും പാമ്പുകൾക്കും അതിനെ കൈകാര്യം ചെയ്യുന്നവർക്കും ഒരുപോലെ അപകടകരവുമായിരുന്നു. സുരക്ഷാ ഉപകരണങ്ങളോടുകൂടി ശാസ്ത്രീയമായ ബാഗ് & പൈപ്പ് രീതിയിലാണ് സർപ്പ വോളന്റീയർമാരേയും വകുപ്പ് ജീവനക്കാരേയും പരിശീലിപ്പിക്കുന്നത്. ഈ രീതി പാമ്പുകളുടേയും അതിനെ കൈകാര്യം ചെയ്യുന്നവരുടേയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തുന്നു. 2025 മാർച്ച് വരെ ഇത്തരത്തിൽ 5,343 പേർക്ക് ശാസ്ത്രീയമായ സ്നേക്ക് റെസ്ക്യൂവിൽ പരിശീലനം നൽകുകയും അതിൽ 3061 പേർക്ക് സർട്ടിഫിക്കേഷൻ നൽകുകയും ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനങ്ങളുടെ ഏകോപനം
സംസ്ഥാന­ത്താ­കെ­യുള്ള സര്‍ട്ടിഫി­ക്കേ­ഷൻ ലഭിച്ച റെസ്ക്യൂവ­ര്‍മാ­രുടെ വിവര­ങ്ങളും റെസ്ക്യൂ പ്രവര്‍ത്ത­ന­ങ്ങളും സര്‍പ്പ എന്ന മൊബൈൽ ആപ്ലിക്കേ­ഷൻ വഴി
യാണ് നിയന്ത്രിച്ച് വരുന്നത്. മനുഷ്യ-–പാമ്പ് സംഘര്‍ഷ സാഹച­ര്യ­ങ്ങ­ളിൽ ജനങ്ങ­ളുടെ ജീവന് സുരക്ഷ­യൊ­രുക്കുക, ജനവാസ മേഖല­ക­ളിലെ ആവാസ­വ്യ­വ­സ്ഥ­യിൽ ജീ
വിക്കുന്ന ഉരഗ­വ­ര്‍ഗ­ങ്ങള്‍ക്ക് സംര
ക്ഷണം നല്‍കുക തുടങ്ങി ബഹു
വിധ ലക്ഷ്യങ്ങ­ളോ­ടെ­യാണ് സര്‍പ്പ എന്ന സംവിധാനം പ്രവര്‍ത്തി­ച്ചു­വ­രുന്നത്. ഒരോ ജില്ലയി­ലെയും റെസ്ക്യൂ പ്രവര്‍ത്ത­ന­ങ്ങൾ ഏകോപി­പ്പി­ക്കു­ന്ന­തി­നായി എല്ലാ ജില്ലയ്ക്കും വാട്ട്
സാപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഓരോ ജില്ലയിലും സര്‍പ്പ ജില്ലാ കോര്‍ഡിനേ­റ്റ­ര്‍മാ­രായി സാമൂ
ഹിക വനവ­ല്‍ക്ക­രണ വിഭാഗം റെയിഞ്ച് ഫോറസ്റ്റ് ഓഫീസ­ര്‍മാരെ ചുമത­ല­പ്പെ­ടു­ത്തി­യിട്ടുണ്ട്. ജില്ലാ കോര്‍ഡിനേ­റ്ററെ സഹായി­ക്കു­ന്ന­തി­നായി സന്നദ്ധ­രാ­യ­വ­രിൽ നിന്നും ജില്ലാ ഫെസിലി­റ്റേ­റ്റ­ര്‍മാരെ തെ
രഞ്ഞെ­ടു­ക്കു­കയും സംസ്ഥാനത്തെ എല്ലാ ജില്ലാ കോര്‍ഡിനേ­റ്റ­ര്‍മാര്‍ക്കും ഫെസിലി­റ്റേ­റ്റ­ര്‍മാ­ര്‍ക്കു­മായി ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീക­രി­ക്കു­കയും ചെയ്തിട്ടുണ്ട്. നേരിട്ട് ഫോണില്‍ വിളിക്കു­ന്നതും സര്‍പ്പ ആപ്പ് വഴി വിവരം ലഭിക്കു­ന്ന­തു­മായ എല്ലാ റെസ്ക്യൂ പ്രവര്‍ത്ത­ന­ങ്ങ­ളിലും സമയ­ബ­ന്ധി­ത­മായി ഇടപെട്ട് പരിഹാരം കാണുന്ന­തിന് ഇത്തരം സജ്ജീക­ര­ണ­ങ്ങള്‍ സഹായ­ക­മാകുന്നു. ഓരോ ജില്ലയിലും പ്രവർ
ത്തിച്ചുവരുന്ന DFEOC (Divisional Forest Emergency Operation Centre) കളും ഇത്തരം പ്രവർത്ത
നങ്ങളുടെ ഏകോപനത്തിൽ സജീവ
മായി ഇടപെടുന്നുണ്ട്. അവശ്യ­ഘ­ട്ട­ങ്ങ­ളില്‍ സാങ്കേതിക സഹായം നല്‍കുന്ന­തിനും മറ്റുമായി ടെക്നി
ക്കൽ ടീമിനും മാസ്റ്റർ ട്രെയിന­ര്‍മാ­ര്‍ക്കു­മായി പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുക­ളുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്ത­ന­ങ്ങ­ളു­ടെയും ഏകോപ­ന­ത്തിനും നിയന്ത്ര­ണ­ത്തി­നു­മായി ഒരു അസിസ്റ്റന്റ്- ഫോറസ്റ്റ് കണ്‍സര്‍വേ­റ്റ­റെ സര്‍പ്പയുടെ സംസ്ഥാന നോഡൽ ഓഫീസ­റായി ചീഫ് വൈൽഡ്­ലൈഫ് വാര്‍
ഡൻ നിയോഗി­ച്ചിട്ടുണ്ട്.

ബോധവത്കരണം
അംഗീകൃത റെസ്ക്യൂവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും പാമ്പുകളെ സംബന്ധിച്ചും സുരക്ഷിതമായ റെസ്ക്യൂ രീതികളെ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി സ്നേക്ക് റെസ്ക്യൂ മാനുവല്‍ തയാറാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട പാമ്പ് വര്‍ഗങ്ങൾ, സുരക്ഷിതമായി പാമ്പുകളെ പിടികൂടുന്ന രീതികള്‍, പാമ്പുകളെ കണ്ടാലും പാമ്പുകടി ഏറ്റാലും ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രധാനകാര്യങ്ങൾ, അംഗീകൃത റെസ്ക്യൂവര്‍മാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ, കേരളത്തിൽ കാണപ്പെടുന്ന പാമ്പുകൾ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാനുവൽ തയാറാക്കിയിരിക്കുന്നത്. സ്നേക്ക് റെസ്ക്യൂ മാനുവലിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, മൊഴിമാറ്റം വരുത്തി പ്രചാരം നല്‍കി നടപ്പിൽ വരുത്തു
ന്നതിനുമായി മറ്റ് സംസ്ഥാനങ്ങൾക
്കും ഈ മാനുവൽ പങ്കുവച്ചിട്ടുണ്ട്.

പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന­തി­ലു­പ­രി­യായി സ്കൂള്‍, കോളേജ്, റെസിഡെ­ന്‍ഷ്യൽ അസോസി­യേ­ഷന്‍ എന്നിവി­ട­ങ്ങ­ളി­ലായി വിവധ ബോധവ­ല്‍ക്ക­രണ ക്ലാസുകൾ സംഘടി­പ്പി­ക്കു­ന്ന­തിലും തല്പര­രായ റെസ്ക്യവ­ര്‍മാർ ഉദ്യമി­ക്കുന്നുണ്ട്. ഇതിനോ­ടകം തന്നെ നൂറില­ധികം ബോധവ­ല്‍ക­രണ പരിപാ­ടി­കൾ വരെ സംഘടി­പ്പിച്ച സന്നദ്ധ പ്രവര്‍ത്ത­ക­രുണ്ട്. പൊതുജ­ന­ങ്ങ­ളിലെ അവബോധം വര്‍ദ്ധിപ്പി­ക്കു­ന്ന­തി­നായി കാലാനു­സൃ­ത­മായ സന്ദേശ­ങ്ങളും ചെറുവീ­ഡിയോ ക്ലിപ്പുകളും റീലുകളും തയ്യാറാക്കി സാമൂഹ്യ മാധ്യമ­ങ്ങള്‍ വഴി പ്രചരി­പ്പി­ക്കു­ന്ന­തിനും പ്രത്യേക ശ്രദ്ധ ചെലു
ത്തുന്നുണ്ട്.

സുപ്രധാന നേട്ടങ്ങള്‍
പാമ്പ് കടിയേറ്റവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും സമയബന്ധിതമായി എത്തിക്കുക വഴി കടിയേറ്റ അനവധി പേരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ മനുഷ്യര്‍ക്ക് പാമ്പ് കടിയേറ്റ നിരവധി സാഹചര്യങ്ങളില്‍ നമ്മുടെ അംഗീകൃത റെസ്ക്യുവര്‍മാരുടെ അവസരോചിത ഇടപെടല്‍ നിര്‍ണായകമായിരുന്നു. 2019-ല്‍ സംസ്ഥാനത്ത് 123 പേർ പാമ്പുകടിയേറ്റ് മരണപ്പെട്ട സാഹചര്യത്തില്‍ നിന്നും 2024-ല്‍ 30 മരണങ്ങളായി ചുരുക്കാന്‍ സാധിച്ചുവെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും സുപ്രധാനമായ നേട്ടം. ലോകത്തെ പാമ്പുകടി മരണത്തിന്റെ തലസ്ഥാനമാണ് നമ്മുടെ രാജ്യമെന്നതും 60,000-ലേറെ പേര്‍ ഓരോ വര്‍ഷവും ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരണപ്പെടുന്നുവെന്നതും ഈ നേട്ടത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പാമ്പുകടിയേറ്റ വ്യക്തിയുടെ വിവരം കൃത്യസമയത്ത് അറിഞ്ഞ് ശരിയായ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തിന് ചികിത്സയ്ക്കായി സ്വന്തം രക്തം ദാനം ചെയ്ത് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് എത്തിച്ച ‘സര്‍പ്പ’ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനം നിസ്തുലവും പ്രശംസനീയവുമാണ്.

സംസ്ഥാനത്ത് വ്യാപക­മായി ചർച്ച ചെയ്യപ്പെടുന്ന, വന്യജീവി സംഘർ­ഷ­ങ്ങൾ മുഖേന­യുള്ള മരണ­ങ്ങ­ളിൽ ഭൂരിഭാ­ഗവും പാമ്പുക­ടി­യേ­റ്റുള്ള മരണ­ങ്ങ­ളാണ് എന്നതി­നാൽ പാമ്പുക­ടി­യേ­റ്റുള്ള മരണ­ങ്ങളും അപക­ട­ങ്ങളും കുറച്ചു­കൊ­ണ്ടു­വ­രി­കയും ക്രമേണ ഇല്ലായ്മ ചെയ്യു
യും വേണ്ടത് സംസ്ഥാന വനം വകുപ്പിന്റെ പ്രത്യേക പരിഗ­ണ­ന­യി­ലുള്ള വിഷയമാണ്. പാമ്പുക­ടി­മൂ­ല­മുള്ള മരണം പൂർണ്ണ­മായും ഒഴിവാ­ക്കു­ന്ന­തിന് പൊതുജ­ന­ങ്ങ­ളു­ടേയും നിരവധി വകുപ്പു­ക­ളു­ടേയും ഏകോ
പ­നവും സജീവ­മായ ഇടപെ­ടലും ആവശ്യമാണ്.

പത്തിന തീവ്രയജ്ഞ മിഷനുകൾ
നിലവിലെ മനുഷ്യ വന്യജീവി സംഘർ­ഷ­ത്തി­ന്റെ ­വ്യാപ്തിയും, കാരണ­ങ്ങ­ളു­ടെയും പരിഹാ­ര­മാർ­ഗ­ങ്ങ­ളു­ടെയും സങ്കീർ­ണ­തയും കണക്കി­ലെ­ടു­ക്കു­മ്പോൾ ശാസ്ത്രീയവും ആസൂത്രി­ത­വു­മായ നിരന്ത­ര­ പ്ര­വർ­ത്ത­ന­ങ്ങൾ കൃത്യമായ ലക്ഷ്യങ്ങൾ­ക്കായി നടപ്പി­ലാ­ക്കേ­ണ്ട­തു­ണ്ടെന്ന് കാണുന്നു. ആ­ധു­നിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും വിവിധ സർക്കാർ വകുപ്പു­ക­ളു­ടെയും മറ്റു ഏജൻ­സി­ക­ളു­ടെയും ഏകോപന സാധ്യത­യും കാലാവസ്ഥ വ്യതിയാ­ന­മുൾ­പ്പെ­ടെ­യുള്ള വിഷയ­ങ്ങൾ ഉയർ­ത്തു­ന്ന­ വെ­ല്ലു­വി­ളി­കളും മുന്നിൽക്കണ്ട്, മനുഷ്യ വന്യജീവി സംഘർ­ഷ­പ­രി­ഹാരത്തിനായി ചുവടെ വിവരി­ക്കുന്ന പത്ത് വ്യത്യസ്ത പദ്ധതി­കൾ ആ
സൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ്.

1. മിഷൻ ഫുഡ്, ഫോഡർ & വാട്ടർ (Mission FFW / Mission Food, 
Fodder & Water)
വന്യമൃ­ഗ­ങ്ങൾക്ക് ആവശ്യ­മായ ഭക്ഷണ-ജലല­ഭ്യത വനത്തി­നു­ള്ളിൽ തന്നെ ഉറപ്പു­വ­രു­ത്തു­ന്ന­തി­നാണ് ഈ യജ്ഞം ല­ക്ഷ്യ­മി­ടുന്നത്. വനാന്ത­ര­ങ്ങ­ളിലെ കുളങ്ങ­ളി­ലും ചെക്ക്ഡാമു­ക­ളിലും മറ്റു ജലസം­ഭ­ര­ണി­ക­ളിലും ജലസം­ഭ­ര­ണ­ശേഷി വർദ്ധി­പ്പിച്ച് വന്യജീ­വി­കൾക്ക് ജലല­ഭ്യത ഉറപ്പാക്കിയും, വനമേ­ഖ­ല­ക­ളിൽ പടർന്ന് പിടിച്ചി­ട്ടുള്ള സെന്ന പോലുള്ള അധിനി­വേശ സസ്യങ്ങളെ ഉന്മൂലനം ചെയ്ത് തദ്ദേശീയ ഫലവൃ­ക്ഷ­ങ്ങ­ളുടെ വ്യാപനത്തെ പ്രോത്സാ
ഹി­പ്പി­ച്ചും വനത്തി­നു­ള്ളിൽ ഭക്ഷണ­ല­ഭ്യത ഉറപ്പു­വ­രു­ത്തു­ന്ന­തി­നുള്ള പദ്ധതി­യാണിത്.

പദ്ധതി­യുടെ ഒന്നാം ഘട്ടമായി 2025 ഫെബ്രുവരി 1 മുതൽ സം
സ്ഥാനത്തെ വനമേ­ഖ­ല­ക­ളിലെ വയലുകൾ, ചെക്ക്ഡാമുകൾ, കുളങ്ങൾ, പുൽമേ­ടുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവ­യുടെ വിവര­ശേ­ഖ­ര­ണം നടത്തുകയും രണ്ടാം ഘട്ടത്തിൽ പരിപാ­ലന പ്രവർ­ത്ത­ന­ങ്ങൾക്ക് വേണ്ട ഫണ്ടും മാനവ­ശേ­ഷിയും സമാഹരിച്ച് പ്രവൃത്തി­കൾ പുരോഗമിച്ചു വരികയുമാണ്. മെയ് മാസം മുതൽ ആരംഭി­ക്കാൻ ഉ
ദ്ദേശിക്കുന്ന മൂന്നാം ഘട്ടത്തിൽ അധിനി­വേശ സസ്യങ്ങ­ളുടെ ഉന്മൂല­നത്തിനായിരിക്കും പ്രാധാന്യം നൽകുക. കൺട്രോൾ ബേണിംഗ് (control burning) നടത്തി പുതിയ പുൽനാമ്പുകൾ മുളപ്പി­ക്കു­ന്ന­തിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ യജ്ഞം ഊന്നൽ നൽകുന്നുണ്ട്.

2. ഗോത്രഭേരി (Mission Tribal Knowledge)
മനുഷ്യ-വന്യജീവി സഹർ­വ­ത്തി­ത്വ­ത്തിനും സംഘർഷ ലഘൂക­ര­ണ­ത്തിനും കേരള­ത്തിലെ ഗോത്രവി­ഭാ­ഗ­ങ്ങൾ സ്വീകരിച്ചു വരുന്ന അ
ലിഖി­തവും പുറം ലോ­ക­ത്തിനു അപരി­ചി­ത­വു­മായ പരമ്പ­രാ­ഗത അറിവു­കളും അടവു­ക­ളുമുണ്ട്. ഇത്തരം അറിവു­ക­ളുടെ ശേഖര­ണ­ത്തിനും അവയുടെ ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയ പഠന­ങ്ങൾക്കും പ്രായോഗി­ക­മാ­യ­വ­യുടെ ഉപയു­ക്ത­തയ്ക്കും പ്രചാര­ണ­ത്തി­നു­മായി കേരള വന ഗവേഷണ കേന്ദ്രവു­മായി ചേർന്ന് ഗോത്രഭേരി അഥവാ MIssion Tribal Kno
wledge എന്ന തീവ്രയജ്ഞ പദ്ധ
തിക്കും വനം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.

പട്ടിക-വർഗ വികസന വകുപ്പിന്റെ കൂടി സഹക­ര­ണ­ത്തോടെ നടപ്പി­ലാ­ക്കുന്ന പ്രസ്തുത പദ്ധതി­യുടെ തുടക്ക­മായി വിവിധ മേഖലകളിൽ സെമിനാ­റു­കൾ സംഘടി­പ്പിച്ചു ഗോത്രവിഭാഗ­ങ്ങ­ളിൽ നിന്നും ആ
വശ്യ­മായ അറിവ് ശേഖരിച്ച് ആയത് വിശക­ലനം ചെയ്ത് വേണ്ട തുടർ­ന ട­പ­ടി­കൾ കൈക്കൊ
ണ്ടുവരികയാണ്.

3. മിഷൻ സോളാർ ഫെൻസിംഗ് (Mission Solar Fencing)
ജനവാസ മേഖല­ക­ളി­ലേക്ക് വന്യമൃ­ഗ­ങ്ങൾ കടക്കു­ന്നത് തടയാൻ ഫലപ്ര­ദ­മായ ഒരു മാർഗ­മാണ് സൗരോർജ്ജ വേലികൾ. എന്നാൽ വനമേ­ഖ­ല­യിലെ അടിക്കാ­ടു­ക­ളുടെ വളർച്ച, മരങ്ങൾ മറിഞ്ഞു വീഴുക, ആനപോ­ലുള്ള മൃഗങ്ങൾ കാരണ­മു­ണ്ടാ­കുന്ന കേടുപാ­ടുകൾ, പരിച­ര­ണ­ക്കുറവ്, കാലപ്പഴക്കം, ഇടിമി­ന്നൽ പോലുള്ള പ്രകൃതി­ശ­ക്തി­ക­ളാൽ ഉപക­ര­ണ­ങ്ങൾ കേടാകൽ തുടങ്ങിയ കാരണ­ങ്ങ­ളാൽ സൗരോർ­ജ്ജ­വേ­ലി­കൾ എല്ലായ്-പ്പോഴും പ്രവർ­ത്ത­ന­ക്ഷ­മ­മാ­യി­രി­ക്ക­ണ­മെന്നില്ല. വനം വകുപ്പ് ഇതുവരെ സ്ഥാപിച്ചി­ട്ടുള്ള സൗരോർജ വേലികളുടെ അവസ്ഥ വിലയിരുത്തി ആവശ്യമായ അറ്റകുറ്റ പണികൾ നടത്തി പ്രവർ­ത്ത­ന­ക്ഷ­മ­മാ­ക്കാൻ മിഷൻ സോളാർ ഫെൻസിംഗ് എന്ന തീവ്രയജ്ഞ പരിപാടി നടത്തി വരികയാണ്. മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാൽ പ്രവർ­ത്തനരഹിത­മാ­യി­രുന്ന 848 കിലോമീ­റ്റർ സൗരോർജ വേലികൾ മിഷൻ ഫെൻസിങ് 2024 ന് കീഴിൽ പൂർണ്ണ പ്രവർ­ത്ത­ന­ക്ഷ­മാക്കാൻ സാധി
ച്ചിട്ടുണ്ട്. സൗരോർജ വേലിക­ളുടെ തൽസ്ഥിതി വിലയി­രുത്തി അവയുടെ കാര്യക്ഷ­മ­മായ പ്രവർ­ത്ത­ന­ത്തി­നാ­വ­ശ്യ­മായ അറ്റകുറ്റ പണികൾ സന്നദ്ധ സംഘട­ന­ക­ളു­ടേയും EDC, VSS അംഗങ്ങ­ളു­ടേയും പഞ്ചാ
യത്തിന്റേയും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടേയും സഹക­ര­ണ­ത്തോടെപ്രവർത്തനക്ഷമമാക്കുക
യാണ് പദ്ധതി­യുടെ ലക്ഷ്യം. 2024 ന്റെ അവസാന പാദത്തിൽ തുട
ക്കമിട്ട ഈ പദ്ധതി തുടർപ്രവ
ർത്തനമായി എല്ലാ സൗരോർ
ജ്ജവേലികളും പ്രവ
ർത്തനക്ഷമമാക്കി പരിചരണം ഉറപ്പു വരുത്തുകയും അതിലൂടെ മനുഷ്യ-–വന്യമൃഗ സംഘർഷം ഒഴിവാക്കുകയുമാണ് ഉദ്ദേശി
ക്കുന്നത്.

4. മിഷൻ പ്രൈമറി 
റെസ്പോൺസ് ടീം 
(Mission Primary Response Team)
മനുഷ്യ-വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെ­ടു­ന്ന­യി­ട­ങ്ങ­ളിൽ RRT സംഘം എത്തിച്ചേ­രു­ന്ന­തിന് മുമ്പു തന്നെ ചിട്ടയായ സംഘർ­ഷ­ ല­ഘൂ­ക­രണ പ്രവർ­ത്ത­ന­ങ്ങൾ അടയന്തരമായി തുടക്കം കുറിക്കു­വാൻ തദ്ദേശ­വാ­സി­ക­ളിൽ നിന്നും സന്നദ്ധ­രാ­യ­വരെ ഉൾപ്പെ­ടുത്തി Primary Response Team (PRT) കൾ രൂപീക­രി­ക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതുജ­ന­ങ്ങ­ളുടെ സുരക്ഷ ഉറപ്പു വരുത്തി സംഘർഷാവസ്ഥ നിയന്ത്രണ വിധേയ­മാ­ക്കുന്ന PRT­ ക­ളിൽ വിദഗ്ദ്ധ പരിശീ­ലനം ലഭിച്ചി­ട്ടുള്ള SARPA വോളന്റീ­യർമാർ, പഞ്ചാ
യത്തുതല BMC അംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ പ്രവർ­ത്തകർ, വി.എസ്.
എസ്. / ഇ.ഡി.സി. അംഗങ്ങൾ, ജൈവ വൈവിധ്യ­പ­രി­പാ­ലന സമിതി അംഗങ്ങൾ തുടങ്ങി­യ­വരുണ്ടാകും. ജനജാ­ഗ്രത സമിതി­യു­ടെ നിർദ്ദേ­ശാ­നു­സ­രണമായിരിക്കും ഇവരെ ഉൾപ്പെ­ടുത്തി PRT കൾക്കു രൂപം നൽകു­ന്നത്. തദ്ദേശ സ്വയംഭ­രണ സ്ഥാപന­ങ്ങ­ളിൽ നിലവി­ലുള്ള സന്നദ്ധ­സേനാ അംഗങ്ങ­ളുടെ പങ്കാളി­ത്തവും സഹക­ര­ണവും PRT യിൽ ഉറപ്പു­വ­രു­ത്തു­ന്നതാണ്. PRT യിലെ അംഗങ്ങൾ തദ്ദേശീ­യ­രാ­യ­തി­നാൽ സ്ഥലത്തെ ഭൂപ്രകൃതി, തടസ്സങ്ങൾ, പകര­സാ­ധ്യ­ത­കൾ (alternatives), സാമൂഹിക സ്ഥിതി തുടങ്ങി­യ­വ­യെ­ക്കു­റി­ച്ചുള്ള അവരു
ടെ അറിവും പരിചയവും സംഘർഷ ലഘൂക­രണ പ്രവർ­ത്ത­ന­ങ്ങളെ കൂടുതൽ കാര്യക്ഷ­മമാക്കും. ഘട്ടം
ഘട്ടമായി മനുഷ്യ-–വന്യമൃഗ സം
ഘർഷം നിലവിലുള്ള എല്ലാ മേഖലകളിലും PRT കൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതായിരിക്കും.

5. Mission Real Time Monitoring
ആധുനിക സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗം വനം–-വന്യജീവി പരിപാ­ല­ന­ത്തിന് വളരെ സഹായകമാകും. മനുഷ്യ-–വനജീവി സംഘർഷ സാഹച­ര്യ­ങ്ങ­ൾ ഒഴിവാക്കുവാൻ വന്യമൃഗ സാന്നിധ്യം മുൻകൂട്ടി അറിയു­ന്ന­തിനും ജനങ്ങ
ൾക്ക് മുന്നൊരു­ക്ക­ങ്ങൾ സ്വീകരിച്ചു സുരക്ഷി­ത­രാ­യി­രി­ക്കാനും സഹായി­ക്കുന്ന അടിസ്ഥാന വിവരംകൈ
മാറൽ സംവിധാ­ന­ങ്ങൾ നിലവിൽ സംസ്ഥാനത്തെ വനമേ­ഖ­ല­ക­ളിൽ നടപ്പി­ലാക്കി വരുന്നുണ്ട്. മനുഷ്യ-വന്യമൃഗ സംഘർ­ഷ­ങ്ങൾ വ്യാപക­മായ ഇടങ്ങ­ളിൽ ഏറ്റവും കാര്യക്ഷ­മ­മായി ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യയി­ലൂ­ന്നി­യുള്ള നിരീക്ഷണ പരിപാ­ടി­ക­ളും മറ്റിതര സംരക്ഷണ സംവിധാ­ന­ങ്ങളും നടപ്പി­ലാ­ക്കാനാണ് മിഷൻ Real Time Monitoring ഉദ്ദേശി­ക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആനത്താ­രകൾ, വന്യമൃ­ഗ­ങ്ങ­ളുടെ സ്ഥിരം സഞ്ചാര­പാ­ത­കൾ എന്നിവ തുടർ­ച്ച­യായി നിരീക്ഷി­ക്കു­കയും വന്യമൃ­ഗ­ങ്ങ­ളുടെ നീക്കം മുൻകൂ­ട്ടി­യ­റിഞ്ഞ് മുൻക­രു­തൽ സംവിധാ­ന­ങ്ങൾ ഒരുക്കു­കയും ചെയ്യുക എന്
നതാണ് ഈ പദ്ധതി­യുടെ പ്രധാന ലക്ഷ്യം.

6. Mission Sensitization to Public
മനുഷ്യ-–വന്യമൃഗ സംഘർ­ഷ­വു­മായി ബന്ധപ്പെട്ട് അടിസ്ഥാ­ന­ര­ഹി­തവും തെറ്റിദ്ധാ­ര­ണാ­ജ­ന­ക­വു­മായ പല വിവര­ങ്ങളും ബോധപൂർ­വ്വമോ അല്ലാതെയോ പ്രചരി­പ്പിച്ച് സംഘ
ർഷ ബാധിത­മേ­ഖ­ല­ക­ളിലെ ജന
ങ്ങളെ പരിഭ്രാ­ന്ത­രാ­ക്കു­കയും സംഘ
ർഷ സാഹച­ര്യ­ങ്ങ­ളിൽ അനാവശ്യ അപക­ട­ങ്ങൾക്ക് ഇടയാ­ക്കു­കയും ചെയ്യാറുണ്ട്. ഇതിന് പരിഹാ­ര­മായി മനുഷ്യ-വന്യജീവി സംഘർ­ഷ­ങ്ങൾ സംബന്ധിച്ച് പ്രാദേശിക സംഘർഷ സാഹച­ര്യ­ങ്ങൾക്ക് അനുസൃ­ത­മായ വിജ്ഞാന അവബോധ പരിപാ­ടി­കൾ സംഘടി­പ്പി­ക്കു­കയും പൊതുജ­ന­ങ്ങളെ വന്യജീവി സംരക്ഷ­ണ­ത്തിന്റെ പ്രാധാന്യ­ത്തെ­ക്കു­റിച്ചും അനുബന്ധ വിഷയ­ങ്ങ­ളെ­ക്കു­റിച്ചും അവബോ­ധമുള്ളവ­രാ­ക്കി മാറ്റുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു. സോഷ്യൽ ഫോറസ്ട്രി­വിഭാഗം, ഫോറസ്ട്രി ഇന്‍ഫര്‍മേ­ഷന്‍ ബ്യൂറോ, വനം സോഷ്യല്‍ മീഡിയാ സെൽ എന്നീ വിഭാഗ­ങ്ങ­ളാണ് ഈ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നൽകുക. പൊതുജ­ന­ങ്ങൾ­ക്കാ­യുള്ള ബോധവ­ത്ക്ക­രണ പരിപാ­ടി­കൾ­ക്കൊപ്പം ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പു­കൾക്കും ഏജൻ­സി­കൾക്കും ഉചിത­മായ അവബോധ പ്രവർ­ത്ത­ന­ങ്ങൾ ഈ മിഷന്റെ ഭാഗമായി നടപ്പി­ലാ­ക്കാൻ ഉദ്ദേശി­ക്കുന്നുണ്ട്.

7. Mission Science on 
uman Wildlife Conflict
മനുഷ്യ–-വന്യമൃഗ സംഘര്‍ഷം തടയു­ന്ന­തിന്റെ ഭാഗമായി ‘Mission Science on Human Wildlife Conflict’ എന്ന പദ്ധതിക്ക് വനം വകുപ്പ് രൂപം നൽകിയിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റി­റ്റ്യൂട്ട് (KFRI), ട്രോപ്പിക്കൽ ബൊട്ടാണി­ക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റി­റ്റ്യൂട്ട് (TBGRI), വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലീം അലി സെന്റർ (SACON), കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി & ആനിമൽ സയൻസ് സർവ്വകലാശാല (KVASU)തുടങ്ങിയ വിവിധ ഗവേഷണ സ്ഥാപന­ങ്ങ­ളു­മായി സഹക­രിച്ച് ഗവേഷണം, പഠനം എന്നിവ നടത്തു­കയും കാലാവ­സ്ഥാ­വ്യ­തി­യാനം മൂലമുള്ള വന്യമൃ­ഗ­ങ്ങ­ളുടെ സ്വഭാവ­ത്തി­ലുള്ള മാറ്റങ്ങള്‍, സംഘര്‍ഷ­ത്തിന് കാരണ­മാ­കുന്ന വിവിധ കാരണ­ങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തു­ന്ന­തിന് മുന്‍കൈയെടുക്കുകയും, പഠന ഗവേഷണ പരിപാ­ടി­ക­ളുടെ കണ്ടെത്ത­ലു­കൾ ഉദ്യോഗ­സ്ഥ­രി­ലേക്കും പൊതുജ­ന­ങ്ങ­ളി­ലേക്കും കൃത്യമായി എത്തിക്കു­ന്ന­തി­നു­മുള്ള നടപ­ടി­കളും വന പരിപാ­ല­ന­ത്തിന് പഠന ഫലങ്ങ­ളുടെ അടിസ്ഥാ­ന­ത്തിൽ കാലോചി­ത­മായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നിവ­യുമാണ് ഈ പദ്ധതി­യുടെ ലക്ഷ്യം.

8. Mission Bonnet Macaque
കേരള­ത്തിലെ പല ഭാഗങ്ങ­ളിലും വര്‍ദ്ധിച്ചു ­വ­രു­ന്ന നാടന്‍ കുരങ്ങു­ക­ളുടെ ശല്യം ശാസ്ത്രീയ­മായി പരിഹ­രി­ക്കു­ന്ന­തി­നുള്ള മാർഗ്ഗ­ങ്ങൾ കണ്ടെത്തേ­ണ്ടത് അനിവാ­ര്യമാണ്. നിലവിൽ ഈ വിഷയം സംബന്ധിച്ച് പഠന­ങ്ങൾ കുറവാണ്. നഗര പ്രദേശ­മുൾ­പ്പെടെ കേരള­ത്തിന്റെ വിവിധ പ്രദേശ­ങ്ങ­ളിൽ നാടൻ കുരങ്ങു­ക­ളുടെ സാന്നിദ്ധ്യവും അതുമൂ­ല­മുള്ള പ്രശ്നങ്ങളും നിലനിൽ­ക്കുന്നുണ്ട്. നാടൻ കുരങ്ങു­കൾ മൂലമു­ണ്ടാ­കുന്ന സംഘർ­ഷ­ങ്ങ­ളുടെ കാരണങ്ങളും, പൊതുവായും പ്രാദേശിക പ്രത്യേക­ത­കൾക്ക് അനുസ­രിച്ച് പ്രത്യേക­മായും പ്രതിവി­ധി­യായി സ്വീകരി­ക്കാ­വു­ന്ന നടപ­ടി­കൾ ഉൾക്കൊ­ള്ളിച്ചും വിശദ­മായ പഠന­റി­പ്പോർട്ട് തയാറാ
ക്കി അതനു­സ­രിച്ച് നാടൻ കുരങ്ങു­കൾ മൂലമു­ണ്ടാ­കുന്ന പ്രശ്നങ്ങളും ബുദ്ധിമു­ട്ടു­കളും പ്രായോഗി­ക­മായി ഇല്ലാതാ­ക്കു­ക­യാണ് പദ്ധതി­യുടെ ലക്ഷ്യം. വന്യജീവി (സംരക്ഷണ) നിയമ­ത്തിന്റെ ഒന്നാം പട്ടിക­യിൽ ഉൾപ്പെ­ടുന്ന വന്യജീവി എന്ന നില
യിൽ കേന്ദ്ര സർക്കാ­രിന്റെ അനുമ­തി തേടുന്ന­തുൾപ്പെടെ, നിയമാ­നു­സൃ­ത­മായി കൈ­ക്കൊള്ളാ­വുന്ന നടപ­ടി­ക­ളി­ലേക്കും ഈ പദ്ധതി ഉത്തരം തേടുന്ന­താ­യിരിക്കും.

9. Mission Wild Pig
ജനവാ­സ­മേ­ഖ­ല­യിൽ ജനങ്ങ­ളുടെ ജീവനും സ്വത്തിനും അപക­ട­കാ­രി­ക­ളായ കാട്ടുപ­ന്നി­കളെ ഉന്മൂലനം ചെയ്യുന്ന­തിനും സംഘർഷം ഒഴിവാ­ക്കു­ന്ന­തിനും നിലവിൽ തദ്ദേശ സ്വയംഭ­രണ സ്ഥാപന­ങ്ങൾക്ക് അധികാരം നൽകി­യിട്ടുണ്ട്. ഇത്തര­ത്തിൽ അധി
കാര വികേന്ദ്രീ­ക­രണം കൂടുതൽ കാര്യക്ഷ­മ­മായി നടപ്പി­ലാ­ക്കാൻ ആവശ്യ­മായ പരിശീ­ല­ന­ങ്ങളും സാ
ങ്കേതിക സഹായ­ങ്ങളും വനം വകുപ്പ് പഞ്ചായ­ത്തു­കൾക്ക് നൽകും. പഞ്ചായ­ത്തു­കള്‍ എം-പാനൽ ചെ
യ്തിട്ടുള്ള ഷൂട്ടേഴ്‌­സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കു
ന്നതും ലളിതവും കൂടുതൽ ഫലപ്രദ
വുമായ മാർഗ്ഗ­നിർ­ദ്ദേശങ്ങൾ തയ്യാറാ­ക്കുക എന്നതും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

10. Mission SARPA
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ മൂലമുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത്വനത്തിനു പുറത്ത്, പാമ്പു കടിയേറ്റാണ്‌. ഈ തിരിച്ചറിവാണ് 2020 മുതൽ ജനവാ
സമേഖലകളിൽ നിന്നും പാമ്പുകളെ സുരക്ഷിതമായി പിടികൂടി അപ
കടങ്ങൾ ഒഴിവാക്കുക ലക്ഷ്യമാക്കി SARPA എന്ന മൊബൈൽ ആപ്പും, പരിശീലനം ലഭിച്ച സന്നദ്ധ പ്രവർ
ത്തകരുടെ സേവനവും രുക്കുന്നതിന് വനം വകുപ്പിനെ പ്രേരിപ്പിച്ചത്. 2019 ൽ പാമ്പുകടിയേറ്റ് 123 ജീവൻ പൊ
ലിഞ്ഞ അവസ്ഥയിൽ നിന്നും 2024 ൽ 30 മരണം എന്ന് കുറയ്ക്കാൻ ഈ പരിശ്രമത്തിന് കഴിഞ്ഞിട്ടുണ്ട്. പാമ്പുകടിയേറ്റ് ഒരു മരണം പോലും ഉണ്ടാവരുത് എന്നതാണ് സർപ്പയും വനം വകുപ്പും ലക്ഷ്യമിടുന്നത്. സം
സ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA), തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും ഈ ലക്ഷ്യം നേടുവാൻ ആവശ്യ
മാണ്. പ്രാദേശികമായി കൂടുതൽ ഫലപ്രദമായ ആന്റിവെനം നിർമിക്കു
ന്നതിനുള്ള ശ്രമങ്ങളിലേക്കും സർപ്പ ശ്രദ്ധ കേന്ദ്രീകരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 12 =

Most Popular