Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഅരികുവൽക്കരിക്കപ്പെട്ടവർ 
മുഖ്യധാരയിലേക്ക്

അരികുവൽക്കരിക്കപ്പെട്ടവർ 
മുഖ്യധാരയിലേക്ക്

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ 9 വർഷമായി രാജ്യത്തിനും ലോകത്തിനും മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പൊതുസമൂഹത്തിന്റെ സർവതോമുഖമായ ഉയർച്ചക്കും വളർച്ചക്കുമൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം കൊടുത്തുകൊണ്ട് ദീർഘകാല പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

സംസ്ഥാനത്തെ പട്ടികജാതി– പട്ടികവർഗ ജനവിഭാഗങ്ങളെ, അവരുടെ വിദ്യാഭ്യാസപരമായും തൊഴിൽപരമായുമുള്ള ജീവിതോപാധികൾക്ക് പ്രത്യേക പരിഗണന നൽകി സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ ലംപ്സംഗ്രാന്റ്- മുതൽ വിദേശ പഠനം വരെയുള്ള വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി വരുന്നു. സിവിൽ സർവീസ്, എംബിബിഎസ്, എഞ്ചിനീയറിങ്ങ്, നഴ്സിങ് തുടങ്ങി എല്ലാ കോഴ്സുകൾക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട്.

ഇതിനുപുറമേ വകുപ്പിന്റെ കീഴിലുള്ള 46 ITI കളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ, ഭാഷാ നൈപുണ്യം തുടങ്ങി വിദ്യാർത്ഥികളെ സമസ്ത മേഖലകളിലും പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജ്ഞാന കേരളം മുഖേന ആരംഭിച്ചു കഴിഞ്ഞു.

നമ്മുടെ ഭാവിതലമുറകൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന വിജ്ഞാന കേരളത്തിന്റെ പ്രസക്തി വളരെയേറെയാണ്.

നമ്മുടെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുകിട്ടുമ്പോൾ അവിടെ പട്ടിക വിഭാഗക്കാർ പാർശ്വവൽക്കരിക്കപ്പെടരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിനായി പ്രത്യേക ദൗത്യമേറ്റെടുത്തുകൊണ്ട് പട്ടികജാതി -പട്ടിക വർഗ വികസന വകുപ്പുകൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. കുറഞ്ഞത് 50,000 പട്ടിക വിഭാഗം യുവജനങ്ങൾക്ക് നൈപുണി പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇതിനായി വിവിധ തൊഴിൽ കോഴ്സുകളിൽ ഫൈനൽ ഇയർ പഠിക്കുന്നവർക്ക് പ്രത്യേക നൈപുണി പരിശീലനം, കോഴ്സ് കഴിഞ്ഞവർക്കും സ്കിൽ ട്രെയിനിങ്ങ് തുടങ്ങി വിവിധ മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം വിവിധ കോഴ്സുകൾക്ക് ചേർന്ന് പഠനം പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ പ്രത്യേക പരിശീലനവും നൽകും.

പട്ടികവിഭാഗ വകുപ്പുകൾക്ക് കീഴിലുള്ള ITI കളിൽ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന കോഴ്സുകളും നൈപുണി പരിശീലനവും ഉറപ്പാക്കാൻ കിഫ്ബിയുടെ സഹായം ലഭ്യമായിട്ടുണ്ട്. ഇത് വെറുമൊരു നിക്ഷേപമല്ല. പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട നമ്മുടെ തദ്ദേശീയ സമൂഹത്തിന്റെ കഴിവുകളിലും അവരുടെ ഭാവിയിലുമുള്ള നമ്മുടെ വിശ്വാസം കൂടിയാണ്.

വിജ്ഞാന കേരളം പദ്ധതിയെ പട്ടികജാതി-–പട്ടികവർഗ വകുപ്പുകൾക്ക് വളരെ സന്തോഷത്തോടെ സ്വീകരിക്കാനായി. കാരണം വകുപ്പ് നടപ്പാക്കിവരുന്ന ‘ട്രേസ് – ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് ’ പദ്ധതി, ഈ വിഭാഗത്തിലെ പ്രൊഫഷണലുകൾക്ക് നൽകിയ ആത്മവിശ്വാസം അത്ര വലുതായിരുന്നു. എഞ്ചിനീയറിങ്, നഴ്സിങ്, നിയമം, സോഷ്യൽ വർക്കർ, മാനേജ്മെന്റ്, ജേണലിസം തുടങ്ങി വിവിധ മേഖലകളിലായി 4044 പേർക്ക് തൊഴിൽ പരിശീലനം സർക്കാർ സംവിധാനത്തിൽ നൽകി. ഒപ്പം മികച്ച സ്‌റ്റൈപ്പെൻഡും. അതുകൊണ്ടു തന്നെ ചുരുങ്ങിയ നാളുകൾകൊണ്ട് വകുപ്പിന്റെ പതാക വാഹക പദ്ധതികളിലൊന്നായി ട്രേസിന് മാറാനായി. ജെ ഡി സി, എച്ച് ഡി സി, ബി എഡ് തുടങ്ങിയ യോഗ്യതകൾ ഉള്ളവരെയും ഉൾപ്പെടുത്തി ട്രേസ് വിപുലീകരിക്കുന്നതും പരിഗണനയിലാണ്.

ഡിജിറ്റൽ വിദ്യാഭ്യാസം, വൈദഗ്ധ്യം, വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം എന്നിവയിൽ ദേശീയതലത്തിൽ കേരളത്തെ ഒന്നാമതെത്തിക്കാൻ വിജ്ഞാന കേരളം പദ്ധതി കാര്യമായ സംഭാവനകൾ നൽകുമെന്ന് ഉറപ്പാണ്.
പട്ടികവർഗ വികസന വകുപ്പ് രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാകുകയാണ്. ഒരു വർഷക്കാലത്തെ വൈവിധ്യമാർന്ന പദ്ധതിപ്രവർത്തനങ്ങളിലൂടെ 2025–- 26 സുവർണ്ണ ജൂബിലി വർഷമായി ആചരിക്കുകയാണ്. തദ്ദേശീയ ജനതയുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ച്, ഓരോ വ്യക്തിക്കും മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ വിജ്ഞാന കേരളം പദ്ധതിയും നമുക്ക് ഗുണകരമാകും.

പട്ടികവിഭാഗ വകുപ്പുകളുടെ കീഴിലുള്ള കോർപറേഷനുകൾ, സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡവലപ്മെന്റ് തുടങ്ങിയവയുടെ സഹകരണവും പങ്കാളിത്തവും കൂട്ടിയോജിപ്പിച്ച് നമുക്ക് പുതിയ കാലത്തേക്ക് മുന്നേറാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 2 =

Most Popular