Tuesday, July 21, 2026

ad

Homeകവര്‍സ്റ്റോറിക്ഷേത്രക്കൊള്ള അയോധ്യയിലൊതുങ്ങുന്നില്ല

ക്ഷേത്രക്കൊള്ള അയോധ്യയിലൊതുങ്ങുന്നില്ല

ആര്യ ജിനദേവൻ

‘‘ജയ് ശ്രീറാം’’ എന്ന മുദ്രാവാക്യമുയർത്തി രാമജന്മഭൂമിക്കും രാമക്ഷേത്രത്തിനുംവേണ്ടി വാദിച്ച്, പതിറ്റാണ്ടുകൾകൊണ്ട് ഇന്ത്യൻ രാഷ്ട്രീയ സംവാദത്തിന്റെ കേന്ദ്ര ബിന്ദുവാക്കി അതിനെ മാറ്റി, ഒടുവിൽ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയിൽ വർഗീയതയും മുസ്ലീംവിരുദ്ധതയും പടർത്തി അതിന്റെ പിൻബലത്തിലാണ് ബിജെപിയും ആർഎസ്എസും ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ ശക്തിയായി പരിണമിച്ചത്; അധികാരത്തിലേറിയത്. ഇന്ത്യൻ ജനത ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളുടെയും ജനാധിപത്യ പാരമ്പര്യത്തിന്റെയും കടയ്ക്കൽ കത്തിവെയ്ക്കുകയാണ് മോദി ഗവൺമെന്റ്. രാമസാമ്രാജ്യത്തിന്റെ കാവലാളുകളാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി ഗവൺമെന്റും ആർഎസ്എസും അതേ രാമന്റെ മുതലുകൊള്ളയടിച്ചിരിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാബ്റി മസ്ജിദ് പൊളിച്ച് അയോധ്യയിൽ പണിതീർത്ത, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യകാർമികത്വം വഹിച്ച് പ്രാണപ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിൽനിന്നും സംഘപരിവാർ കൊള്ളയടിച്ചിരിക്കുന്നത് 2000 കോടി രൂപയോളമാണ് എന്നാണ് അറിയുന്നത്. സ്വർണ്ണവും വെള്ളിയുമടക്കം കട്ട മുതൽ 5000 കോടി രൂപ വരെയുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്.

വിശ്വാസം പറഞ്ഞ് ജനങ്ങളെ ധ്രുവീകരിച്ച് അധികാരത്തിലേറിയവർ, ജനങ്ങളുടെ വിശ്വാസത്തെ ഒരേസമയം രാഷ്ട്രീയമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. അയോധ്യയിൽ മാത്രമല്ല, രാജ്യത്താകമാനം 47 ഓളം ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ സംഭാവനകൾ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; അതിൽ ഏതാണ്ടെല്ലാ കേസുകളിലും ട്രസ്റ്റികളും ക്ഷേത്ര ജീവനക്കാരുമായിട്ടുള്ളത് ആർഎസ്എസുകാരും മോദിയുടെയും അമിത്-ഷായുടെയും വേണ്ടപ്പെട്ടവരുമാണ്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന വിഷ്ണു ക്ഷേത്രമാണ് ബദരീനാഥ്. അയോധ്യയിൽ നടന്ന കൊള്ളയുടെ മറ്റൊരു പകർപ്പാണ് ഇവിടെ നടന്നത്. ബിജെപി നേതാവും ബദരീനാഥ് – കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ചെയർമാനുമായ ഹേമന്ത് ദ്വിവേദിയുടെ പേഴ്സണൽ സെക്രട്ടറി പ്രമോദ് നൗട്ടിയാൽ സംഭാവനകൾ കൊള്ളയടിക്കുന്നുവെന്ന് പരാതിപ്പെട്ടത് ഭെെരവ് സേന എന്ന സംഘടനയാണ്. തട്ടിപ്പു പുറത്തുവരുന്നതിന് രണ്ട് ദിവസം മുൻപ്, അതായത് ജൂലെെ ഒന്നിന് ബികെടിസി, ക്ഷേത്രത്തിലെ 32 സിസിടിവി ക്യാമറകളും മാറ്റി പുതിയത് സ്-ഥാപിച്ചിരുന്നു. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടി തിടുക്കത്തിൽ ചെയ്തതാണ്. എന്നിട്ടും പ്രമോദ് നൗട്ടിയാൽ ക്ഷേത്രത്തിലെ പണവും സ്വർണ്ണവും വെള്ളിയും നാണയങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവുകളായി കണ്ടെടുക്കപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ കേസനേ-്വഷിക്കുന്ന എസ്ഐടി സംഘം ജൂലെെ 12ന് പ്രമോദ് നൗട്ടിയാലിനെ അറസ്റ്റുചെയ്തു.

പ്രമോദ് നൗട്ടിയാൽ നാല് തവണ, സംഭാവന മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് എസ്ഐടി സംഘം കണ്ടെടുത്തത്. ജൂൺ 22, ജൂൺ 25, ജൂൺ 29, ജൂലെെ 2 എന്നീ തീയതികളിലെ ദൃശ്യങ്ങളാണിത‍്. ഈ വർഷം തീർത്ഥാടനകാലം ആരംഭിച്ചതിനുശേഷം 34 തവണയാണ് സംഭാവന എണ്ണിയത്. സ്റ്റോറേജ് കവിഞ്ഞെന്ന കാരണത്താൽ ചില സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും ചിലത് മാറ്റി സ്ഥാപിച്ചതായും എസ്ഐടി കണ്ടെത്തി. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. നൗട്ടിയാലിനെ അറസ്റ്റുചെയ്തെങ്കിലും കൊള്ളയടിക്കപ്പെട്ട മുതലുകൾ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആകെ ഒരു ശാലിഗ്രാം ശില മാത്രമാണ് പൊലീസ് പ്രമോദിൽനിന്ന് കണ്ടെടുത്തത്. അയോധ്യയിലെപോലെ ഇവിടെയും കുറ്റകൃത്യത്തിൽ പങ്കാളികളായ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ആർഎസ്എസ് -– ബിജെപി നേതാക്കളുമായ ഹേമന്ദ് ദ്വിവേദി അടക്കമുള്ള ഭീമന്മാരെ ഒഴിവാക്കി അന്വേ ഷണം പ്രമോദ് നൗട്ടിയാലിലേക്കു മാത്രം ചുരുക്കാനുള്ള ശ്രമം ശക്തമാണ്. ഹേമന്ത് ദ്വിവേദിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നതിന് തെളിവുകൾ പുറത്തുവന്നു. ഇതോടെ ബികെടിസി ഒരു അനേ-്വഷണ സമിതി രൂപീകരിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടത്തി. നൗട്ടിയാലിനെ സസ്പെൻഡ് ചെയ്തു. എന്നാൽ പ്രമോദ് നൗട്ടിയാലിലൂടെ എസ്ഐടി അനേ-്വഷണം ഹേമന്ത് ദ്വിവേദിയിലേക്കും നീങ്ങുമോയെന്ന ഭയം ഇപ്പോൾ ബിജെപി ഗവൺമെന്റിനുണ്ട്.

ബികെടിസി ചെയർമാന് സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയാണുള്ളത്. സമിതിയിലെ സിഇഒ ഉൾപ്പെടെ എല്ലാ അംഗങ്ങളെയും നിയമിക്കുന്നതും നിയന്ത്രിക്കുന്നതും ബിജെപി സർക്കാരാണ്. ഹേമന്ത് ദ്വിവേദിയെപോലുള്ള പ്രമുഖ നേതാവിനെ സമിതി ചെയർമാനായി നിയമിച്ചതും അതുകൊണ്ടാണ്. 1939ലെ ബദരീനാഥ് –കേദാർനാഥ് ക്ഷേത്ര നിയമപ്രകാരമാണ് സമിതി പ്രവർത്തിക്കുന്നത്.

മധ്യപ്രദേശിലെ ബഗലാമുഖി ക്ഷേത്രത്തിലും സമാനമായ രീതിയിൽ കാണിക്കക്കൊള്ള നടന്നിരിക്കുന്നു. വിശ്വാസികളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ‍്തുക്കളും സമാഹരിക്കുന്ന തട്ടിപ്പുസംഘങ്ങൾ ബഗലാമുഖി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ആസൂത്രിത കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നതോടെ ബിജെപി സർക്കാർ ഗത്യന്തരമില്ലാതെ അനേ-്വഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ രൂപീകരിച്ച, സബ് ഡിവിഷണൽ മജിസ്ട്രേട്ട് നേതൃത്വം നൽകുന്ന സമിതിയ്ക്കാണ് ക്ഷേത്രഭരണം. എന്നാൽ, ക്ഷേത്രപരിസരത്തുള്ള ചിലർ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ വ്യാജ രസീതുകൾ നൽകിയാണ് പണം തട്ടിയത്. പണം മാത്രമല്ല, സ്വർണവും വെള്ളിയുമടക്കം വിശ്വാസികൾ അവരുടെ ആരാധനാമൂർത്തിക്ക് സംഭാവന ചെയ്തതെല്ലാം തട്ടിയെടുത്തു. ക്ഷേത്ര ഭരണസമിതിയുടെ അറിവോടെയല്ലാതെ ഇത്തരം സമാന്തര സമിതിക്ക് പ്രവർത്തിക്കാനാകില്ല എന്നു വ്യക്തമാണ്.

പതിറ്റാണ്ടുകൾക്കുമുൻപാണ്, കാശി വിശ്വനാഥ ക്ഷേത്രത്തിൽ നടന്ന സ്വർണ ശിവലിംഗം മോഷണം പോയത്. 1989ൽ, ശ്രീ കോവിലിൽ സൂക്ഷിച്ച 2.6 കിലോയുടെ സ്വർണത്തിൽ തീർത്ത ശിവലിംഗം മോഷണം പോകുകയായിരുന്നു. ഈ മോഷണം നടന്നതിനെതുടർന്ന് ഉത്തർപ്രദേശ് സർക്കാർ ശ്രീ കാശി വിശ്വനാഥ ക്ഷേത്ര നിയമം കൊണ്ടുവരുകയും പൂജാരികളുടെ നേതൃത്വത്തിലായിരുന്ന ക്ഷേത്രഭരണം സർക്കാർ രൂപീകരിച്ച് ട്രസ്റ്റിന്റെ കീഴിലാക്കുകയും ചെയ്തു.

ഇന്ത്യയിലാകമാനം ഇത്തരത്തിൽ 47 ക്ഷേത്രങ്ങളിലെ കാണിക്കയും സംഭാവനയും കൊള്ളയടിക്കപ്പെട്ടു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇവിടെയെല്ലാം ആർഎസ്എസ്– ബിജെപി നേതാക്കൾ മിക്കവയിലും നേരിട്ടും ചിലതിൽ പരോക്ഷമായും പങ്കാളികളുമാണ്. തട്ടിപ്പിന്റെ വീഡിയോകളടക്കം പുറത്തുവരുന്നുമുണ്ട്. ഈ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊള്ളയാണ്. തിരുപ്പതി ക്ഷേത്രം, ഗുരുവായൂർ, വെെഷ്ണോദേവി, ശിർദിയിലെ സായ്ബാബ മന്ദിർ, മധുരയിലെ മീനാക്ഷി ക്ഷേത്രം, ജഗന്നാഥക്ഷേത്രം എല്ലാം ഈ കൊള്ളയുടെ പട്ടികയിലുൾപ്പെടുന്നു.

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ, വലിയ ഫണ്ടുകൊള്ള നടന്നു എന്നു വിശദീകരിച്ചുകൊണ്ട് ദിനേഷ് പഹലാഹരി മഹാരാജ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയ്ക്കുകയുണ്ടായി. ഉന്നതതല വെട്ടിപ്പാണ് അവിടെ നടക്കുന്നതെന്നും, കാണിക്ക എണ്ണിതിട്ടപ്പെടുത്തുന്ന മുറിയിലെ സിസിടിവി സംശയാസ്പദമായ സാഹചര്യങ്ങളിൽ അനേകം തവണ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. ‘‘കൊള്ളയടിക്കാനുള്ള അവസരമൊരുക്കുക’’യാണ് ഇതിലൂടെ എന്ന് അദ്ദേഹം പറയുന്നു. ‘‘ഈ ക്ഷേത്രത്തിനകത്തുള്ളവരിൽ ആദ്യകാലത്ത് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പലരും ഇന്ന് കൊട്ടാരസമാനമായ കെട്ടിടങ്ങളുടെ ഉടമസ്ഥരാണ്’’– അദ്ദേഹം പറയുന്നു.

രാജഭരണകാലത്ത് നിരവധി രാജാക്കന്മാർ ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്നു. അതിൽ സോമനാഥ ക്ഷേത്രം തകർത്ത മഹ്-മൂദ് ഗസ്-നിയ്ക്കെതിരെ വലിയ പ്രചരണം ആർഎസ്-എസ് ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവരാറുണ്ട്. ഇപ്പോൾ പുറത്തുവരുന്ന ഈ ക്ഷേത്രക്കൊള്ളകളുടെ വിവരങ്ങൾ കാണിക്കുന്നത് ഗസ്-നിയെവെല്ലുന്ന കൊള്ളയാണ് ആർഎസ്എസ് രാജ്യത്തെ ക്ഷേത്രങ്ങളിൽ നടത്തുന്നത് എന്നാണ്.

സംഘടിതവും ആസൂത്രിതവുമായ കൊള്ളയാണ് ഈ ക്ഷേത്രങ്ങളിലെല്ലാം നടന്നിട്ടുള്ളത്. വെറുപ്പും വർഗീയ രാഷ്ട്രീയവും പടർത്തുന്നതിന് മതത്തെ ഉയർത്തിപ്പിടിക്കുന്നവർക്ക് ആ മതത്തോടുപോലും യാതൊരു വിധ പ്രതിബദ്ധതയുമില്ല എന്നാണിത് കാണിക്കുന്നത്. വിശ്വാസത്തെ ഉപയോഗിച്ച് ഇന്ത്യൻ ജനതയെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനു അവർ ഉപയോഗിച്ച അതേ രാമക്ഷേത്രം തന്നെ അവർ കൊള്ളയടിച്ചിരിക്കുന്നു. ഫാസിസ്റ്റു ശക്തികൾക്ക് മതവും വിശ്വാസവുമെല്ലാം സേ-്വച്ഛാധിപത്യവാഴ്ച നിലനിർത്തുന്നതിനുള്ള ആയുധം മാത്രമാണെന്ന് ജനങ്ങൾക്ക് തെളിയിച്ചുകൊടുക്കുന്നതാണ് ഈ ക്ഷേത്രക്കൊള്ളകൾ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eleven =

Most Popular