Tuesday, May 20, 2025

ad

Homeപ്രതികരണംകെ–സ്മാര്‍ട്ട് 
ത്രിതല പഞ്ചായത്തുകളിലും

കെ–സ്മാര്‍ട്ട് 
ത്രിതല പഞ്ചായത്തുകളിലും

പിണറായി വിജയൻ

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കെ–സ്മാര്‍ട്ട് പ്ലാറ്റ്ഫോം ത്രിതല പഞ്ചായത്തുകളില്‍ വിന്യസിച്ചിരിക്കുകയാണ്.

2024 ജനുവരി ഒന്നിനാണ് കെ–സ്മാര്‍ട്ടിന് തുടക്കം കുറിച്ചത്. സുഗമവും സുതാര്യവും കാര്യക്ഷമവുമായ സംവിധാനമാണിത്. ആദ്യ ഘട്ടമായി കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലുമാണ് ഇത് പ്രാബല്യത്തില്‍ വന്നത്. അതിന്റെ രണ്ടാം ഘട്ടം എന്ന നിലയിലാണ് അതിനെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും വിന്യസിച്ചത്. ഇതോടുകൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഓഫീസിലേക്ക് നേരിട്ട് എത്തേണ്ടതില്ല എന്ന നിലയുണ്ടാവുന്നു. അതുകൊണ്ടുതന്നെ, പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സംവിധാനമാണിത്.

2024 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് ഇതുവരെയായി 33 ലക്ഷത്തിലധികം ഫയലുകളാണ് കെþസ്മാര്‍ട്ട് മുഖേന സൃഷ്ടിക്കപ്പെട്ടത്. അവയില്‍ 25 ലക്ഷത്തോളം ഫയലുകളില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അവയില്‍ത്തന്നെ 5 ലക്ഷത്തോളം ഫയലുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അധികസമയ ജോലിയിലൂടെയും അവധിദിവസ ജോലികളിലൂടെയും തീര്‍പ്പാക്കിയതാണ് എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ആറു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം 4 ലക്ഷവും ഒരു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം 10 ലക്ഷത്തോളവുമാണ്.

പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സേവനം നല്‍കുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണ് കെþസ്മാര്‍ട്ട്. അപേക്ഷകളുടെയും പരാതികളുടെയും നിജസ്ഥിതി അറിയുന്നതിനുള്ള സംവിധാനം ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സേവനാവകാശ നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ തന്നെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതോടൊപ്പം തന്നെ അപേക്ഷകള്‍ സ്ഥലകാല പരിമിതികളില്ലാതെ ലഭ്യമാക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും അപേക്ഷ നല്‍കി ഫയല്‍ തീര്‍പ്പാക്കിയ സന്ദര്‍ഭങ്ങളുണ്ട്.

കേരളത്തിലെ സിവില്‍ സര്‍വീസിനും, വിശേഷിച്ച് തദ്ദേശ സ്വയംഭരണ സര്‍വീസിനും എടുത്തുപറയാവുന്ന ഒരു ചുവടുവെയ്പായി മാറും കെþസ്മാര്‍ട്ട് എന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മാതൃകാപരമായ മറ്റൊരു ഇടപെടലാണിത്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാവും ഇത്തരം മുന്‍കൈകള്‍.

വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ളതാണ് എന്ന ഭരണ സംസ്കാരം കൊണ്ടുവന്ന സര്‍ക്കാരാണ് കേരളത്തില്‍ ഇന്നുള്ളത്. ഓരോ വര്‍ഷവും ചെയ്ത കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്. അതോടൊപ്പംതന്നെ പ്രത്യേക ശ്രദ്ധവേണ്ട മേഖലകളെ ഉള്‍പ്പെടുത്തി നൂറുദിന കര്‍മ്മ പരിപാടികള്‍ നടപ്പാക്കിവരികയുമാണ്.

900 ത്തിലധികം പൊതുസേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയും വാതില്‍പ്പടി സേവനങ്ങള്‍ ലഭ്യമാക്കിയും ഇ–ഓഫീസ് സംവിധാനങ്ങള്‍ നടപ്പാക്കിയുമെല്ലാം കാര്യക്ഷമമായ ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സേവനരംഗത്ത് നടത്തിവരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിത രൂപം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏകീകരിച്ചതും അതിന്റെ കീഴില്‍ സംയോജിത പദ്ധതികള്‍ നടപ്പാക്കിയതും. തദ്ദേശ സ്വയംഭരണ വകുപ്പ് ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരു വകുപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ സര്‍ക്കാരിനെയാകെത്തന്നെ വിലയിരുത്തും.

ലൈഫ് മിഷന്‍ മുഖേന വീടുകള്‍ ലഭ്യമാക്കുന്ന കാര്യത്തിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലുമെല്ലാം ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പംതന്നെ മാറുന്ന കാലത്തിനും സാങ്കേതികവിദ്യയ്ക്കുമനുസരിച്ച് സിവില്‍ സര്‍വീസിനെ നവീകരിക്കുക എന്ന ലക്ഷ്യംകൂടി സര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് കെ–സ്മാര്‍ട്ട് സേവനങ്ങള്‍ ത്രിതല പഞ്ചായത്തു തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യനന്മയ്ക്കും സാമൂഹിക പരിവര്‍ത്തനത്തിനുമായി ഉപയോഗിക്കുക എന്നതാണ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയം. അതിനു സഹായകരമാകുന്ന വിധത്തില്‍ അവയുടെ സാര്‍വ്വത്രികമായ ലഭ്യത ഉറപ്പുവരുത്തുകയാണ്. അതോടൊപ്പംതന്നെ അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ നമ്മുടെ ചെറുപ്പക്കാരുടെ ശേഷികളെ വികസിപ്പിക്കുകയുമാണ്. ഇത്തരം ഇടപെടലുകളിലൂടെ ഒരു വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെþഫോണ്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം ജനങ്ങള്‍ക്കു കൂടുതലായി പ്രയോജനപ്പെടാനാണ് സര്‍ക്കാര്‍ സേവനങ്ങളെ ഒന്നടങ്കം ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ സമൂഹത്തിനാകെ ലഭിക്കുന്നു എന്നുറപ്പുവരുത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

കണക്ടിവിറ്റി ലഭ്യമാക്കിയാല്‍ മാത്രം പോരാ, ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതുകൂടിയുണ്ട്. എന്നാല്‍ മാത്രമേ ഇത്തരം പദ്ധതികളുടെ ഗുണഫലങ്ങള്‍ പൂര്‍ണ്ണമായും എല്ലാവരിലേക്കും എത്തിച്ചേരുകയുള്ളൂ. അതിനുതകുന്ന ഒരു ഇടപെടലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി. അത് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പാക്കിവരികയാണ്. അത് പൂര്‍ത്തിയാകുന്നതോടെ ഒരു ബൃഹത് സേവനശൃംഖല തന്നെ രൂപപ്പെട്ടുവരും എന്ന കാര്യത്തില്‍ സംശയമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − sixteen =

Most Popular